Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Facebook Post

പരിഹസിച്ചത് ഫ്യൂഡൽ മനോഭാവമുള്ളവർ: വി. ശിവൻകുട്ടി

തിരുവനന്തപുരം: ‌‌‌സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഗൃഹസന്ദർശന പരിപാടിക്കിടെ ഭക്ഷണം കഴിച്ച പാത്രം കഴുകിവച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

എം.എ. ബേബിയെ പരിഹസിക്കുന്നവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് വെളിച്ചത്തുവരുന്നതെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

ഡൽഹിയിലെ എകെജി ഭവനിലായാലും തിരുവനന്തപുരത്തെ എകെജി സെന്‍ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവയ്ക്കുക എന്നത് തങ്ങളുടെ രീതിയും ശീലവുമാണെന്ന് ശിവൻകുട്ടി വിശദീകരിച്ചു.

പോസ്റ്റിന്‍റെ പൂർണരൂപം ഇങ്ങനെ;

ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സി.പി.ഐ (എം) ജനറൽ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളിൽ നിന്ന് ഉയരുന്ന ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. ആ പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഡൽഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്‍ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് ഞങ്ങളുടെ രീതിയും ശീലവുമാണ്.

ബേബി സഖാവിനെ അടുത്തറിയുന്നവർക്ക്, അദ്ദേഹം എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകി വെക്കുന്ന ശീലം പണ്ടേയുള്ളതാണെന്നും, പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം.

തുണികഴുകൽ, പാചകം, വീട് വൃത്തിയാക്കൽ, കക്കൂസ് കഴുകൽ തുടങ്ങിയ ജോലികൾ 'മോശപ്പെട്ട' പണികളാണെന്നും, അവയൊക്കെ സ്ത്രീകളോ അല്ലെങ്കിൽ സമൂഹത്തിലെ താഴെക്കിടയിലുള്ളവർ എന്ന് ഒരു വിഭാഗത്താൽ വിളിക്കപ്പെടുന്നവരോ മാത്രം ചെയ്യേണ്ടതാണെന്നും കരുതുന്നവർ ഇന്നും നമുക്കിടയിലുണ്ട്.

പുരുഷന്മാർ ഇതൊന്നും ചെയ്യാൻ പാടില്ലെന്നുള്ള പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക്, ഒരാൾ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോൾ അസ്വസ്ഥത ഉണ്ടായേക്കാം. ഏതൊരു തൊഴിലിനും അന്തസ്സുണ്ടെന്നും, സ്വന്തം കാര്യം നോക്കുന്നത് ആത്മാഭിമാനത്തിന്‍റെ ഭാഗമാണെന്നും തിരിച്ചറിയാനുള്ള പക്വത ഇക്കൂട്ടർക്ക് ഇല്ലാതെ പോയി.

ഈ അവസരത്തിൽ എന്‍റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് ഒരുകാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് ഒരിക്കലും കുറച്ചിലല്ല, മറിച്ച് അതൊരു വലിയ ഗുണമാണ്. പഠനത്തോടൊപ്പം തന്നെ വീട്ടിലെ ചെറിയ ജോലികൾ ചെയ്യാനും, ആൺകുട്ടികൾ പാചകവും പാത്രം കഴുകലും അടക്കമുള്ള കാര്യങ്ങൾ ശീലിക്കുന്നതും നല്ല സംസ്കാരത്തിന്‍റെ ഭാഗമാണ്.

തൊഴിലിന്‍റെ മഹത്വം തിരിച്ചറിഞ്ഞ്, ലിംഗഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ മടിയില്ലാത്ത ഒരു പുതിയ തലമുറയായി നിങ്ങൾ വളർന്നുവരണം. ജീർണ്ണിച്ച ചിന്താഗതികളെ അവഗണിച്ചുകൊണ്ട്, അധ്വാനത്തിന്‍റെ മഹത്വം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാം.

Kerala

ഷാജിയുടെ വിയോഗം വേദനയുളവാക്കുന്നത്, കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്‍ററിന് സമീപം തട്ടുകട നടത്തിയിരുന്നയാൾ മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്‍റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

കുന്നുകുഴിയിൽ എകെജി സെന്‍ററിനടുത്ത് തട്ടുകട നടത്തിയിരുന്ന ഷാജിയുടെ കുടുംബത്തെയാണ് മുഖ്യമന്ത്രി സന്ദർശിച്ചത്.

രണ്ടരപതിറ്റാണ്ടിലേറെയായി ഷാജിയെ അറിയാമെന്നും ചെറുപുഞ്ചിരിയോടെയാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളതെന്നും പാർട്ടിയെ നെഞ്ചേറ്റിയ കുടുംബം കൂടിയാണ് അദ്ദേഹത്തിന്‍റേതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഷാജിയുടെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

NRI

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് വീണ്ടും കോടതിയിൽ; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു

ടെക്സസ്: പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഫെബ്രുവരിയിൽ വിചാരണ തുടങ്ങാനിരിക്കെ നടന്ന വാദത്തിനിടെ, അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവാദ പോസ്റ്റ് പ്രധാന ചർച്ചാവിഷയമായി.

സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതിനെയും അതിനായി നികുതിപ്പണം ചെലവാക്കുന്നതിനെയും ചോദ്യം ചെയ്ത് കെ.പി. ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പേജിൽ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. എന്നാൽ, കേസുകളിൽ നിന്ന് പിടിച്ചെടുക്കുന്ന തുകയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയതോടെ പോസ്റ്റ് പിൻവലിച്ചു.

ഇത് ഒരു കാമ്പയിൻ പോസ്റ്റ് മാത്രമായിരുന്നുവെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും ജോർജിന്‍റെ അഭിഭാഷകൻ ജാരെഡ് വുഡ്‌ഫിൽ കോടതിയെ അറിയിച്ചു.

സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ചൊവ്വാഴ്ചയും അദ്ദേഹം കോടതിയിൽ ഹാജരാകും. ഈ കേസിന്‍റെ ജൂറി സെലക്ഷൻ ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്.

കെ.പി. ജോർജിന്‍റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് തരാൽ പട്ടേലിനെ ഈ കേസിൽ സാക്ഷിയായി വിസ്തരിച്ചേക്കും. അഴിമതി ആരോപണങ്ങളും പാർട്ടി മാറ്റവും ഉൾപ്പെടെ നിരവധി നിയമപോരാട്ടങ്ങളിലൂടെയാണ് മലയാളി വംശജൻ കൂടിയായ കെ.പി. ജോർജ് ഇപ്പോൾ കടന്നുപോകുന്നത്.

Kerala

കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ കൂടി വേണമെന്ന് വി.ടി. ബെൽറാം

തിരുവനന്തപുരം: കേരളത്തിൽ പുതിയ ജില്ലകൾ വേണം എന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം. കേരളത്തിൽ നിലവിൽ അഞ്ച് ജില്ലകൾക്ക് സാധ്യതയുണ്ടെന്നാണ് ബൽറാമിന്‍റെ നിരീക്ഷണം.

ഇതെന്‍റെ പാർട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എന്‍റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്ന് മുൻകൂട്ടി വ്യക്തമാക്കുന്നുവെന്നും സൂചിപ്പിച്ച് ഫേസ്ബുക്കിലൂടെയാണ് ബെൽറാം പോസ്റ്റ് പങ്കുവച്ചത്.‌‌

'കേരളത്തിൽ പുതുതായി അഞ്ച് ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ട്. ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം, എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ലകൾക്ക് കൂടി സാധ്യതയുണ്ട്. മൂന്ന് ജില്ലകളെ അഞ്ചാക്കാം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല കൂടി ആവാം. ചർച്ചകൾ നടക്കട്ടെ'-വി.ടി. ബെൽറാം ഫേസ്ബുക്കിൽ കുറിച്ചു.

District News

ഫേസ് ബുക്ക് പോസ്റ്റ്; "കുഞ്ഞ് ഓഫീസ് മുറി, ചുറ്റും ടണ്‍കണക്കിനു മാലിന്യം'

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ ഓഫീസ് തുറന്നു. ഭാരതാംബയുടെ ചിത്രം കസേരയില്‍വച്ചു വിളക്കു കൊളുത്തിയാണ് കൗണ്‍സിലര്‍ ഓഫീസ് തുറന്നത്.
പിന്നാലെ ജനപ്രതിനിധി എന്ന തന്‍റെ പുതിയ ദൗത്യം തുടങ്ങിയ സന്തോഷം ശ്രീലേഖ ഫേസ് ബുക്കില്‍ പങ്കുവച്ചു.

"എന്‍റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറി, കഷ്ടിച്ചു 70-75 സ്‌ക്വയര്‍ഫീറ്റ്. പക്ഷെ ചുറ്റിനും ടണ്‍ കണക്കിനു വേസ്റ്റ്. ഇന്നു മുതല്‍ സേവനം തുടങ്ങി. ഒരു മുറിയെന്നു പറയാന്‍ ആവില്ല... ചെറിയ ഒരിടം. ആത്മാര്‍ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം... ഇന്നുച്ചവരെ ഇവിടെ വന്നത് 18 പേര്‍. അവരെ സഹായിച്ചതില്‍ തൃപ്തി. അതുമതി'യെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തുമായുണ്ടായ ഓഫീസ് ഒഴിപ്പിക്കല്‍ തര്‍ക്കങ്ങളുടെ ബാക്കിയെന്നോണമുള്ള വാക്കുകളാണു ശ്രീലേഖ ഫേസ് ബുക്കില്‍ കുറിച്ചത്. ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ വി.കെ.പ്രശാന്തിന്‍റെ ഓഫീസ് ഒഴിയണമെന്നു ശ്രീലേഖ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തന്‍റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ആവശ്യപ്പെട്ടത്. പിന്നാലെയാണ് ഇന്നലെ മുതല്‍ ശ്രീലേഖ കോര്‍പറേഷന്‍ കെട്ടിടത്തില്‍ കൗണ്‍സിലര്‍ ഓഫീസ് തുറന്നത്.

Kerala

'ഫിദൽ, തോറ്റാൽ നമ്മൾ എന്ത് ചെയ്യും'; ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി, പിന്നീട് തിരുത്ത്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി. ചെഗുവേരയെയും ഫിദൽ കാസ്‌ട്രോയെയും ഉദ്ധരിച്ചാണ് ആദ്യം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.

പിന്നീട് അത് തിരുത്തി. പുതിയ കുറിപ്പിൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും പേരുകളില്ല. "ഒരിക്കൽ ചെഗുവേര, ഫിദൽ കാസ്ട്രോയോട് ചോദിച്ചു. ഫിദൽ, നമ്മൾ തോറ്റു പോയാൽ എന്തു ചെയ്യും...?. ഫിദൽ മറുപടി പറഞ്ഞു "പോരാട്ടം തുടരും'. ചെഗുവേര വീണ്ടും ചോദിച്ചു "അപ്പോൾ നമ്മൾ വിജയിച്ചാലോ..?'. ഫിദൽ മറുപടി പറഞ്ഞു "വീണ്ടും പോരാട്ടം തുടരും.' "അതെ., വീണ്ടും പോരാട്ടം തുടരും..’ എന്നായിരുന്നു ബിനീഷ് ആദ്യം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. എന്നാൽ, പിന്നീട് ഇതു തിരുത്തി.

ഒരു തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തിയും സ്വാധീനവും നിശ്ചയിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ,
വിജയിച്ചാൽ അമിതാഹ്ളാദമോ കമ്മ്യൂണിസ്റ്റുകാർക്ക് ഉണ്ടാകരുത്, ഉണ്ടാകാൻ പാടില്ലെന്നും പുതിയ കുറിപ്പിൽ അദ്ദേഹം എഴുതി. ‌‌

തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരം പോലെ തന്നെയാണ്.
കമ്യൂണിസ്റ്റ്കാരന്‍റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക് അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്. സഖാക്കളെ ,മുന്നോട്ട്. .."അതെ., വീണ്ടും പോരാട്ടം തുടരും.'- ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

Kerala

"ദിലീപ് പീഡിപ്പിച്ചാൽ കുഴപ്പമില്ലെന്ന് താൻ പറഞ്ഞു' ; പ്രചരണത്തിലെ വാസ്തവം വിവരിച്ച് അഭിഭാഷക

കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി. ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി ചിലയാളുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നും മിനി വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

"ഇയാള്‍ ചെയ്ത തെറ്റിന്‍റെ ആഴവും അപമാനവും പറഞ്ഞതിന്‍റെ തുടര്‍ച്ചയായി ആണ് ഞാന്‍ ഇത് വിശദീകരിച്ചത്. വരികള്‍ അടര്‍ത്തി എടുത്ത് ആര്‍മാദിക്കുന്നവരോട് സഹതാപം മാത്രം. 12-ാം തീയതിക്ക് ശേഷം നമ്മള്‍ വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിക്കുമ്പോഴത് "ഡബിള്‍ റേപ്പ്' ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്', മിനി പറഞ്ഞു.

താന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും അതിനപ്പുറം തന്‍റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അധ്വാനിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്തുക അവരുടെ ലക്ഷ്യം ആണെന്നും മിനി കൂട്ടിച്ചേര്‍ത്തു. താനതില്‍ കുലുങ്ങില്ലെന്നും കുറ്റവാളികളുടേതല്ല കേരള സമൂഹമെന്നും അഭിഭാഷക വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ മിനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടത്.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷ 12ന് വിധിക്കും.

Kerala

പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്‍റെ ഉറച്ച പ്രഖ്യാപനം: സന്ദീപ് വാര്യർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.

സണ്ണി ജോസഫ് എംഎൽഎയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്‍റെ ഉറച്ച പ്രഖ്യാപനമാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല, പാർട്ടിയുടെ ധാർമികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോൺഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിന്‍റെ പ്രതിഫലനമാണെന്നും സന്ദീപ് വാര്യർ കുറിച്ചു.

സമാനമായ ആരോപണങ്ങൾ വന്നപ്പോൾ, ആരോപണവിധേയരെ സംരക്ഷിക്കാൻ ഭരണ സ്വാധീനം ഉപയോഗിക്കുകയും, തങ്ങളെ വിമർശിക്കുന്നവരെ വേട്ടയാടുകയും ചെയ്ത പല പാർട്ടികളും ഈ നടപടിയിൽ നിന്ന് ഒരു പാഠം പഠിക്കണമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

Latest News

Up